‘എലത്തൂർ ട്രെയിൻ തീവയ്‌പ് അജിത്കുമാറിന്റെ സൃഷ്ടി, പ്രതിക്ക് പൊള്ളലേറ്റിരുന്നില്ല; ദൃശ്യങ്ങൾ മായ്ച്ചു കളഞ്ഞു’

'Ajitkumar's creation of Elathur train accident, the accused was not burnt; The footage has been deleted.

കോഴിക്കോട്: കേരളം ഭരിക്കുന്നത് സംഘപരിവാര്‍ പശ്ചാത്തലമുള്ള പിആര്‍ ഗ്രൂപ്പാണെന്നും അതിനെ നയിക്കുന്നത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആണെന്നും മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി. തൃശൂരിനെ സുരേഷ് ഗോപി എടുത്തതല്ലെന്നും പിണറായി വെള്ളിത്തളികയില്‍ കൊടുത്തതാണെന്നും കെ.എം.ഷാജി മാധ്യമങ്ങളോട് പറഞ്ഞു.

മലപ്പുറത്തെ സ്വർണവും ഹവാലയും പറഞ്ഞ് വര്‍ഗീയതയും തെറ്റിദ്ധാരണയുമുണ്ടാക്കുന്ന മുഖ്യമന്ത്രി, ബിജെപി നേതാവിന്റെ ഹവാല പണം പിടിച്ചതിനെ കുറിച്ച് എന്താണ് മൗനം പാലിക്കുന്നത്. പിണറായി ഡിപ്ലോമാറ്റിക്ക് ബാഗ് വഴി കടത്തിയ സ്വര്‍ണത്തിന്റെ അളവ് എത്രയാണെന്ന് അന്വേഷണം നടന്നോ. കൊടകര ഹവാല പണത്തില്‍ അന്വേഷണം വരുമോയെന്നും ഷാജി ചോദിച്ചു.

ഇ.പി ജയരാജന്‍, പിണറായി, മകള്‍ വീണ എന്നിവരെല്ലാം കോടികളാണ് സമ്പാദിച്ചത്. മുഹമ്മദ് റിയാസും കോഴിക്കോട് നഗരത്തില്‍ അനധികൃതമായി ഉണ്ടാക്കുന്ന കെട്ടിടങ്ങളുടെയെല്ലാം പങ്കു പറ്റുന്നുണ്ട്. തീരദേശ നിയമം ലംഘിച്ച് കോഴിക്കോട് കടപ്പുറത്തിന് സമീപം വരുന്ന കോഫി ഷോപ്പുകളുടെ ഉള്‍പ്പെടെ ബീച്ചിലെ ഓരോ മണല്‍ത്തരിയും റിയാസ് വില്‍ക്കുകയാണ്. അധോലോക മാഫയ തലവനായി മാറിയ പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണം.

കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ എഡിജിപി എം.ആര്‍.അജിത്കുമാര്‍ ഉണ്ടാക്കിയ സംഭവമാണ് എലത്തൂരിലെ തീവയ്‌പ് സംഭവം. എലത്തൂരിലെ ട്രെയിനില്‍ ഒരാള്‍ നടത്തിയ സംഭവമെന്നത് അജിത്കുമാറിന്റെ സൃഷ്ടിയാണ്. ഈ സംഭവത്തിന് ശേഷം കണ്ണൂരില്‍ ഈ പ്രതി ഇരിക്കുമ്പോള്‍ പൊള്ളലേറ്റിരുന്നില്ല. ആ വിഡിയോ ദൃശ്യം എഡിജിപി ഇടപെട്ട് മായ്ച്ചു കളഞ്ഞു. കേരളത്തെ സംഘപരിവാറിന് തീറെഴുതാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ഗൂഢപദ്ധതികളാണ് നടത്തുന്നത്. ഇതു സംബന്ധിച്ചെല്ലാം ഭരണപക്ഷ എംഎല്‍എയായ പി.വി അന്‍വന്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ സ്വാഗതാര്‍ഹമാണെന്നും കെ.എം.ഷാജി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *