നാടുകടത്തല്‍ ഇനിയും തുടരുമെന്ന സൂചന നൽകി അമേരിക്ക; ദേശീയ സുരക്ഷയ്ക്ക് ഇമിഗ്രേഷന്‍ നിയമം നടപ്പാക്കുമെന്ന് ഡൽഹിയിലെ യുഎസ് എംബസി
ന്യൂഡല്‍ഹി: നാടുകടത്തല്‍ ഇനിയും തുടരുമെന്ന സൂചന നൽകി അമേരിക്ക. അമേരിക്കയുടെ ദേശീയ സുരക്ഷയ്ക്കും പൊതു സുരക്ഷയ്ക്കും ഇമിഗ്രേഷന്‍ നിയമങ്ങള്‍ നടപ്പിലാക്കുന്നത് നിര്‍ണായകമാണെന്നും ഡൽഹിയിലെ യു.എംബസി വക്താവ് പറഞ്ഞു. അതേസമയം, സഭയിൽ ഇന്നും പ്രതിഷേധം തുടരാനാണ് പ്രതിപക്ഷ തീരുമാനം.
അനുവദനീയമല്ലാത്തതും നീക്കം ചെയ്യാവുന്നതുമായ എല്ലാ വിദേശികള്‍ക്കുമെതിരെ ഇമിഗ്രേഷന്‍ നിയമങ്ങള്‍ വിശ്വസ്തതതോടെ നടപ്പിലാക്കുക എന്നതാണ് യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ നയമെന്നും വക്താവ് പറഞ്ഞു.
അനധികൃത കുടിയേറ്റക്കാരെ വിലങ്ങണിയിച്ച് നാടുകടത്തിയതില്‍ അമേരിക്കയുടെ നയത്തെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍ ന്യായീകരിച്ചിരുന്നു. പിന്നാലെ എസ്. ജയശങ്കർ നടത്തിയ പ്രസംഗത്തിനെതിരെ പ്രതിപക്ഷം രംഗത്ത് എത്തി. നാടുകടത്തപ്പെട്ടവരുടെ വേദന മനസിലാക്കണമെന്ന് പ്രതിപക്ഷം പറഞ്ഞു.
ഇനി എത്ര പേരെ അമേരിക്ക തിരിച്ചയക്കും, തടവിൽ എത്ര പേരുണ്ട്, നരേന്ദ്ര മോദി ട്രംപുമായി ഇക്കാര്യം ചർച്ച ചെയ്യുമോ തുടങ്ങിയ കാര്യങ്ങളിൽ, മന്ത്രി മൗനം പാലിച്ചിരുന്നു. അതിനിടെ വിലങ്ങണിച്ച് ഇന്ത്യക്കാരെ കൊണ്ടുവരുന്നതിന്റെ ദൃശ്യങ്ങൾ അമേരിക്ക തന്നെ പുറത്തുവിട്ടു. അമേരിക്കൻ ബോർഡർ കൺട്രോൾ ആണ് വിഡിയോ പുറത്ത് വിട്ടത്.