‘ഈ ഗ്രൗണ്ടിൽ പരിക്ക് പറ്റും’ ; കൃത്രിമ പുല്ലുള്ള ഗ്രൗണ്ടിനെതിരെ നെയ്മർ അടക്കമുള്ളവർ രംഗത്ത്
റിയോ ഡി ജനീറോ: ആർട്ടിഫിഷ്യലായ കാര്യങ്ങൾ ലോകത്ത് തരംഗമാകുകയാണ്. മനുഷ്യബുദ്ധിയെ കവച്ചുവെക്കാൻആർട്ടിഫിഷ്യൽ ഇന്റലിജൻസ് വരെ അവതരിച്ചു. പക്ഷേ ഫുട്ബോളിൽ ആർട്ടിഫിഷ്യൽ വേണ്ട എന്ന മുദ്രാവാക്യം ഉയരുകയാണ്Neymar
ബ്രസീലിൻ ലീഗിൽ പാൽമിറാസ്, ബൊറ്റഫോഗോ അടക്കമുള്ള പല ക്ലബുകളും ആർട്ടിഫിഷ്യൽ മൈതാനങ്ങളാണ് ഉപയോഗിക്കുന്നത്. വിവിധ ആവശ്യങ്ങൾക്കായി സ്റ്റേഡിയം ഉപയോഗിക്കുമ്പോൾ പ്രകൃതിദത്തമായ പുല്ലുകൾ പരിപാലിക്കുന്നത് വലിയ പാടുകള്ള കാര്യമായതിനാലാണ് ഈ ക്ലബുകൾ ആർട്ടിഫിഷ്യലിലേക്ക് തിരിഞ്ഞത്.
എന്നാൽ നെയ്മർ, മെംഫിസ് ഡപ്പോയ്, തിയാഗോ സിൽവ അടക്കമുള്ള പല പ്രമുഖ താരങ്ങളും ഇതിനെതിരെ രംഗത്ത് വന്നു. കൃത്രിമ പുല്ലിൽ കളിക്കുന്നത് പരിക്കിനുള്ള സാധ്യത വർധിപ്പിക്കുമെന്നാണ് ഈ താരങ്ങൾ ഒന്നടങ്കം പറയുന്നത്. കൂടാതെ കളിയുടെ ക്വാളിറ്റിയെും ബാധിക്കുന്നതായി പറയുന്നു
‘സോക്കർ ഈസ് നാച്ചുറൽ,നോട്ട് സിന്തറ്റിക്ക്’ എന്ന മുദ്രാവാക്യവുമായാണ് ഈ താരങ്ങൾ ഇതിനെതിരെ രംഗത്തെത്തിയത്. നെയ്മർ ഇതുസംബന്ധിച്ച പോസ്റ്റ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുമുണ്ട്.
എന്നാൽ ക്ലബുകൾ താരങ്ങളുടെ ഈ വാദത്തെ തള്ളുന്നു. ഫിഫയുടെ അനുമതിയുള്ള പിച്ചാണിതെന്നും താരങ്ങളുടെ വാദത്തിന് ശാസ്ര്തീയതയില്ലെന്നുമാണ് പാൽമിറാസ് പുറത്തിറക്കിയ സ്റ്റേറ്റ്മെന്റ് പറയുന്നത്. ക്ലബ് പറയുന്നത് കാര്യമാണ്. ഈ ഗ്രൗണ്ടുകൾക്ക് ഫിഫയുടെ അനുമതിയുണ്ട്. ആയതിനാൽ യൂറോപ്യൻ ഫുട്ബോളിലും സിന്തറ്റിക് പിച്ചുകളുണ്ട്. സ്വിസ് ടീമായ യങ് ബോയ്സിന്റെ ഗ്രൗണ്ട് ഇത്തരത്തിലുള്ളതാണ്. ഈ ഗ്രൗണ്ടിലേക്ക് കളിക്കാൻ സിറ്റിയെത്തിയപ്പോൾ അത് വലിയ വാർത്തയായിരുന്നു. അന്ന് പെപ് ഗ്വാർഡിയോള പുല്ല് തന്നെയാണ് നല്ലതെന്ന് പറയുകയും ചെയ്തു.
വലിയ താരങ്ങളുടെ വരവോടെ യൂറോപ്യൻ ഫുട്ബോളിനെ വെല്ലാനൊരുങ്ങുന്ന ബ്രസീൽ ഫുട്ബോൾ അധികൃതർ ഈ വിഷയത്തിൽ എന്ത് നിലപാടെടുക്കുമെന്നാണ് ഫുട്ബോൾ ലോകം ഉറ്റുനോക്കുന്നത്.