‘ഷഹബാസിനെ വീടിന് തൊട്ടടുത്തുള്ള സ്ഥലത്ത് കൂട്ടുകാർ ഇറക്കി വിടുകയായിരുന്നു’, അക്രമികൾക്ക് ക്രിമിനൽ പശ്ചാത്തലമുണ്ട്; അമ്മാവൻ

Shahbaz

കോഴിക്കോട് താമരശ്ശേരിയിൽ പത്താം ക്ലാസ്സുകാരൻ മുഹമ്മദ് ഷഹബാസിനെ അക്രമിച്ചതിന് പിന്നിൽ മുതിർന്നവരുടെ പങ്ക് അന്വേഷിക്കണമെന്ന് അമ്മാവൻ നജീബ്. സംഭവം നടക്കുമ്പോൾ പ്രദേശത്ത് വിദ്യാർത്ഥികൾ അല്ലാതെ 5 മുതിർന്ന ആളുകളുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. അവർ ആരൊക്കെയാണെന്നാണ് ഇപ്പോൾ അന്വേഷിക്കുന്നത്. അക്രമികളായ വിദ്യാർത്ഥികൾക്ക് ക്രിമിനൽ പശ്ചാത്തലമുണ്ട്. വിദ്യാർത്ഥികളുടെ രക്ഷിതാക്കളും ക്രിമിനൽ പശ്ചാത്തലമുള്ളവരാണെന്നും നജീബ്  പറഞ്ഞു.Shahbaz

ക്രിമിനലുകളിൽ ഒരാളുടെ പിതാവ് പൊലീസ് ഡിപ്പാർട്ട്മെൻ്റിലെ ജീപ്പ് ഡ്രൈവറാണെന്നും ക്രിമനലുകൾക്ക് ആയുധങ്ങൾ എവിടെ നിന്ന് കിട്ടി എന്നത് പരിശോധിക്കണം. ഞങ്ങളുടെ കുട്ടി നഷ്ട്ടമായി, ഇനി ആർക്കും ഈ ഗതികേട് ഉണ്ടാകരുതെന്നും അത് പൊലീസ് ഉറപ്പുനല്കിയിട്ടുള്ള കാര്യമാണെന്നും നജീബ് കൂട്ടിച്ചേർത്തു.

ഷഹബാസിനെ സംഭവ ശേഷം കൂട്ടുകാർ തന്നെയാണ് വീട്ടിൽ കൊണ്ടുവന്നിറക്കിയത്. വീടിന് തൊട്ടടുത്തുള്ള സ്ഥലത്താണ് കൂട്ടുകാർ ഇറക്കിവിട്ടത്. വീട്ടിൽ വന്ന ഷഹബാസ് തലവേദനയാണെന്ന് പറഞ്ഞാണ് റൂമിലേക്ക് കയറിപോയതെന്നും പിന്നീട് കൂട്ടുകാരെ വിളിച്ച് കാര്യം അന്വേഷിച്ചപ്പോഴാണ് അടിപിടിയുടെ കാര്യം പറയുന്നത്. അതേസമയം തന്നെയാണ് ഷഹബാസ് ഛർദ്ദിക്കുന്നത്. താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും പരുക്ക് ഗുരുതരമായതിനാൽ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കുട്ടിയെ മാറ്റണം എന്നാണ് ഡോക്ടർമാർ നിർദേശിച്ചിരുന്നത് നജീബ് പറഞ്ഞു.

 

ട്യൂഷൻ സെന്ററിലെ പരിപാടിയുമായി ബന്ധപ്പെട്ടുള്ള സംഭവങ്ങളുടെ തുടർച്ചയായാണ് ഷഹബാസിന് നേരെയുണ്ടായ ഈ ആക്രമണം എന്നാണ് വിശ്വസിക്കുന്നത്.വിഷയത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെട്ടു. അടിയുടെ ആഘാതത്തിൽ ഷഹബാസിന്റെ തലച്ചോറിന് 70% ആണ് ഗുരുതരമായി പരുക്കേറ്റിരുന്നത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടി കോമയിൽ വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ജീവൻ നിലനിർത്തിയിരുന്നത്. ശേഷം രാത്രി 12 .30യോടുകൂടിയാണ് മരണം സ്ഥിരീകരിക്കുന്നത്.

അതേസമയം, അക്രമിസംഘത്തിൽപ്പെട്ടവർ പരസ്പരം സംസാരിക്കുന്ന ശബ്ദ സന്ദേശങ്ങൾ പുറത്തു വന്നിരുന്നു. “ഷഹബാസിനെ കൊല്ലുമെന്ന പറഞ്ഞാൽ കൊന്നിരിക്കും” എന്ന് ഇൻസ്റ്റാഗ്രാം വാട്സാപ്പ് ചാറ്റിൽ പറയുന്നു.

കൂട്ടത്തല്ലിൽ മരിച്ചു കഴിഞ്ഞാൽ പ്രശ്നമില്ലെന്നും കേസെടുക്കില്ല പൊലീസ് എന്നും ​ഗ്രൂപ്പ് ചാറ്റിൽ പറയുന്നു. “ഷഹബാസിനെ കൊല്ലുമെന്ന പറഞ്ഞാൽ കൊന്നിരിക്കും” എന്നും ചാറ്റിൽ പറയുന്നു. ഷഹബാസിന്റെ കണ്ണൊന്ന് പോയി എന്നും ചാറ്റിൽ വിദ്യാർത്ഥികൾ പരസ്പരം പറയുന്നുണ്ട്. ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ മർദനം എന്ന ഷഹബാസിൻ്റെ പിതാവിൻ്റെ ആരോപണം ശരി വയ്ക്കുന്നതാണ് പുറത്തുവന്ന ശബ്ദ സന്ദേശം. എംജെ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ വാട്സ്ആപ്പ്, ഇൻസ്റ്റാഗ്രാം ഗ്രൂപ്പ് ഉണ്ടാക്കി. ഇത് വഴിയാണ് സംഘർഷം ആസൂത്രണം ചെയ്തിരുന്നത്.

അഞ്ച് വിദ്യാർത്ഥികളെയാണ് പൊലീസ് ഇന്നലെ കസ്റ്റഡിയിലെടുത്ത്. കൂടുതൽ‌ പേരെ സംഭവത്തിൽ കസ്റ്റഡിയിലെടുക്കും. ഷഹബാസിനെ മർദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. മൂന്ന് തവണയാണ് വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം ഉണ്ടായത്. ഇതിൽ ആദ്യത്തെ സ്ഥലത്ത് വെച്ച് നടന്ന സംഘർഷത്തിലാണ് മുഹമ്മദ് ഷഹബാസിന് ക്രൂരമായി മർദ്ദനമേറ്റത്. വട്ടം ചേർന്ന് മർദ്ദിക്കുകയായിരുന്നു. വിദ്യാർത്ഥികളുടെ പക്കൽ ആയുധങ്ങൾ ഉണ്ടായിരുന്നു. നഞ്ചക്ക്, ഇടിവള പോലുള്ള ആയുധങ്ങളുമായെത്തിയായിരുന്നു മർദ്ദനം.

Leave a Reply

Your email address will not be published. Required fields are marked *