തലയടിച്ചു വീണെന്ന് ആവര്‍ത്തിച്ച് ഷെമി; കുടുംബത്തിന്‍റെ കടബാധ്യതയെക്കുറിച്ച് അറിയില്ലെന്ന് റഹീം
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിൽ അഫാന്‍റെ മാതാവ് ഷെമിയുടെ മൊഴിയെടുത്തു. തലയടിച്ചു വീണെന്നാണ് ഷെമി മൊഴിയിൽ ആവർത്തിക്കുന്നത്. പിതാവ് അബ്ദുറഹീമിനോട് മൊഴി നൽകാൻ ഇന്ന് ഹാജരാവാൻ വെഞ്ഞാറമൂട് പൊലീസ് നിർദേശം നൽകി. സാമ്പത്തിക പ്രശ്നങ്ങളിലടക്കം വ്യക്തത വരുത്താനാണ് പൊലീസ് നീക്കം. എന്നാൽ കുടുംബത്തിന്‍റെ കടബാധ്യതയെക്കുറിച്ച് അറിയില്ലെന്നും നാട്ടിലെ പ്രശ്നങ്ങളെക്കുറിച്ച് അറിയില്ലെന്നും പൊലീസ് നടത്തിയ വിവരശേഖരണത്തിൽ റഹീം പറഞ്ഞിട്ടുണ്ട്.Shemi
ഇന്നലെയാണ് അബ്ദുറഹിം നാട്ടിലെത്തിയത്. ആശുപത്രിയിൽ എത്തി ചികിത്സയിലുള്ള ഭാര്യ ഷെമിയെ റഹീം കണ്ടിരുന്നു. പ്രിയപ്പെട്ടവര്‍ ഉറങ്ങുന്ന ഖബറിടവും സന്ദര്‍ശിച്ചിരുന്നു. അതിനിടെ അഫാന്‍റെ മൊഴിയിലെ വിവരങ്ങള്‍ പുറത്തുവന്നിരുന്നു. ഫർസാനയെ കൊലപ്പെടുത്തുന്നതിന് മുമ്പ് മറ്റ് കൊലപാതകങ്ങൾ ചെയ്ത കാര്യം പറഞ്ഞിരുന്നുവെന്ന് പ്രതി മൊഴി നൽകി. സാമ്പത്തിക പ്രതിസന്ധിയാണ് കൊലപാതകത്തിന് കാരണമെന്ന് പ്രതി ആവർത്തിച്ചിരുന്നു.