‘ആശമാരെ തൊഴിലാളികളായി കേന്ദ്രം പരിഗണിക്കുന്നില്ല’; ആശമാരുടെ പ്രശ്നം രാജ്യസഭയിൽ ഉന്നയിച്ച് വി.ശിവദാസൻ എം.പി
ന്യൂ ഡൽഹി: ആശമാരുടെ പ്രശ്നം രാജ്യസഭയിൽ ഉന്നയിച്ച് വി.ശിവദാസൻ എം.പി. 1200 രൂപ ഓണറേറിയം വർധിപ്പിക്കാൻ ആശമാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടും നടപടിയില്ല. ആശമാരെ തൊഴിലാളികളായി കേന്ദ്രം പരിഗണിക്കുന്നില്ലെന്നും ശിവദാസൻ പറഞ്ഞു.V. Sivadasan
ആരോഗ്യമന്ത്രിയുമായി ആശമാർ ചർച്ച നടത്താനിരിക്കെയാണ് വി.ശിവദാസൻ എം.പി രാജ്യസഭയിൽ വിഷയം ഉന്നയിച്ചത്. രണ്ട് മണിക്ക് നടന്ന എൻ.എച്ച്.എം സ്റ്റേറ്റ് മിഷൻ ഡയരക്ടറുടെ നേതൃത്വത്തിലുള്ള ചർച്ച പരാജയപ്പെട്ടിരുന്നു. ആവശ്യം അംഗീകരിക്കുന്നത് വരെ സമരം തുടരുമെന്ന നിലപാടിലാണ് ആശമാർ. നാളെ മുതൽ നിരാഹാര സമരം തുടരുമെന്നും ആശമാർ പറഞ്ഞു.
തങ്ങളുടെ ഡിമാൻഡുകൾ ഒന്നും അംഗീകരിച്ചില്ലെന്നും പണമില്ലെന്നും സര്‍ക്കാര്‍ അറിയിച്ചതായി നേരത്തെ ചര്‍ച്ചക്ക് ശേഷം ആശമാര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. സമയം നല്‍കണമെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ജീവിക്കാൻ വേണ്ട ഏറ്റവും മിനിമം ചോദിക്കുമ്പോഴാണ് ഖജനാവിൽ പണമില്ല എന്ന് പറയുന്നത്. മറ്റ് പലർക്കും ലക്ഷങ്ങൾ കൊടുക്കാൻ കഴിയുന്നുണ്ട്. അതുകൊണ്ട് ഖജനാവിൽ പണമില്ല എന്ന വാദം അംഗീകരിക്കാനാവില്ലെന്നും ആശമാര്‍ പറഞ്ഞു. ഓണറേറിയത്തിൻ മേലുള്ള മാനദണ്ഡങ്ങളെ പറ്റിയാണ് ചർച്ച ചെയ്തത്. ചര്‍ച്ച പരാജയപ്പെട്ടതോടെ സമരം തുടരുമെന്ന് ആശമാര്‍ അറിയിച്ചിരുന്നു.
സെക്രട്ടറിയേറ്റ് പടിക്കൽ ആശമാർ നടത്തുന്ന രാപ്പകൽ സമരം ഇന്ന് 38ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.