പിന്തുണയുണ്ട്, ചിഹ്നമില്ല; അവസരം കൈവന്നിട്ടും വീണ്ടും സ്വതന്ത്രനായി പിവി അൻവർ
ഇടത് കോട്ടയിൽ നിന്നും പുറത്തിറങ്ങിയ നിലമ്പൂർ മുൻ എം എൽ എ പി വി അൻവറിന് ഒറ്റ ആഗ്രഹം മാതമ്രേ ഉണ്ടായിരുന്നുള്ളൂ. ഒരു ദേശീയ പാർട്ടിയുടെ ഭാഗമാവുക. പാർട്ടിയുടെ പതാകയേന്തിയുള്ള ഒരു തിരഞ്ഞെടുപ്പ് റാലി, പാർട്ടി ചിഹ്നത്തിൽ സ്ഥാനാർത്ഥിത്വം. പശ്ചിമബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് സ്ഥാപകയുമായ മമതാ ബാനർജിയുടെ അനുഗ്രഹത്താൽ സ്വപ്‌നം പൂവണിയുന്നതിന്റെ സന്തോഷത്തിലായിരുന്നു അൻവർ. എന്നാലിതാ അൻവറിന്റ ഒരു സെറ്റ് പത്രിക വരണാധികാരിയുടെ സൂക്ഷ്മപരിശോധനയിൽ തള്ളിക്കളഞ്ഞിരിക്കയാണ്. പാർട്ടിയുടെ സ്ഥാനാർത്ഥിയായി മത്സരിക്കാനുള്ള അവസരം കൈവന്നിട്ടും സ്വതന്ത്രനായി പോയതിന്റെ വേദനയിലാണ് അൻവറും ആരാധകരും. എം എൽ എ സ്ഥാനം രാജിവെക്കുമ്പോൾ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്നായിരുന്നു അൻവറിന്റെ പ്രതികരണം.symbol
മത്സരിക്കാനില്ലെന്ന് പറഞ്ഞെങ്കിലും ഒരു പ്രത്യേക സാഹചര്യത്തിൽ സ്ഥാനാർത്ഥിയാവേണ്ടിവന്നതോടെ അൻവർ മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് പ്രചരണത്തിൽ സജീവമായിയ വോട്ടുതേടിയുള്ള അൻവറിന്റെ യാത്ര ആവേശപൂർവ്ം മുന്നേറിക്കൊണ്ടിരിക്കവേയാണ് പത്രിക തള്ളിയ വാർത്ത പരന്നത്. ആദ്യസെറ്റ് പത്രിക ആവശ്യമായ രേഖകളില്ലെന്ന കാരണത്താലാണ് തള്ളിയത്. തൃണമൂൽ കോൺഗ്രസിന് സംസ്ഥാന ഇലക്ഷൻ കമ്മീഷനിൽ രജിസ്‌ട്രേഷൻ ഇല്ലന്നെതാണ് അൻവറിന്റെ പത്രിക സ്വീകരിക്കാതിരിക്കാൻ കാരണമായത്. പാർട്ടി ദേശീയ നേതൃത്വത്തിന്റെ നിർദേശപ്രകാരം തിരഞ്ഞെടുപ്പിന് ഇറങ്ങിയ അൻവർ ഇത്തരമൊരു തിരിച്ചടി ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.
ടി എം സിയുടെ സ്ഥാനാർത്ഥിയാവാൻ കഴിയില്ലെന്നും, പാർട്ടി ചിഹ്നമുണ്ടാവില്ലെന്നുമുളള അറിയിപ്പ് അൻവറിനെ ആകെ നിരാശനാക്കിയിരിക്കുകയാണ്. എന്നാൽ വൈകിയാണ് അൻവർ മത്സരിക്കാൻ തീരുമാനിച്ചതെന്നും, അതിനാലാണ് സാങ്കേതികമായി ഇത്തരമൊരു തിരിച്ചടിയുണ്ടായിരിക്കുന്നതെന്നുമാണ് ദേശീയ നേതൃത്വം അൻവറിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. സ്വതന്ത്രനായാണ് അൻവർ മത്സരിക്കുന്നതെന്നും, പാർട്ടി ചിഹ്നമില്ലെങ്കിലും സ്വന്തം സ്ഥാനാർത്ഥിയാണ് അൻവറെന്നുമാണ് തൃണമൂൽ കോൺഗ്രസ് പറയുന്നത്. ചിഹ്നമില്ലെങ്കിലും അൻവർ തങ്ങളുടെ സ്വന്തം സ്ഥാനാർത്ഥിയാണെന്ന് വ്യക്തമാക്കുകയാണ് ദേശീയ സമിതി.
യു ഡി എഫിന്റെ ഘടകകക്ഷിയാവുകയെന്നതായിരുന്നു പി വി അൻവറിന്റെ പ്രധാന രാഷ്ട്രീയ ലക്ഷ്യം. നിലമ്പൂരിൽ ഇടത് എം എൽ എ ആയിരുന്ന പി വി അൻവർ രാജിവച്ചതോടെയാണ് ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. അൻവർ തൃണമൂൽ കോൺഗ്രസിന്റെ ഭാഗമായതോടെ എം എൽ എസ്ഥാനം ഒഴിയുകയായിരുന്നു. സിറ്റിംഗ് സീറ്റിൽ മത്സരിക്കാനില്ലെന്നും, യു ഡി എഫിന്റെ ഭാഗമായി എൽ ഡി എഫിനെ പരാജയപ്പെടുത്തുകയായിരുന്നു അൻവറിന്റെ പ്രഖ്യാപിത ലക്ഷ്യം. എന്നാൽ അൻവറിന് മുന്നിൽ യു ഡിഎഫ് വാതിൽ കൊട്ടിയടച്ചു. ഇതോടെ തകർന്നുപോയ അൻവറിന്റെ മുന്നിൽ ആകെയുണ്ടായിരുന്ന മാർഗം തൃണമൂൽ കോൺഗ്രസിന്റെ ഔദ്യോഗിക സ്ഥാനാർത്ഥിയാവുകയെന്നത് മാത്രമായിരുന്നു.
മത്സരിക്കാനില്ലെന്നും, വോട്ടർമാർക്ക് മനസാക്ഷിക്കനുസരിച്ച് വോട്ടുചെയ്യാമന്ന് അൻവർതന്നെ പ്രഖ്യാപിച്ചു. താൻ പാപ്പരാണെന്നും, ഒരു തിരഞ്ഞെടുപ്പിന് മത്സരിക്കാനുള്ള സാമ്പത്തിക ശേഷി തനിക്കില്ലെന്നുമായിരുന്നു അൻവറുടെ ആദ്യ ദിവസത്തെ പ്രതികരണം. പിന്നീട് ആ തീരുമാനം മാറ്റി. തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി നിലമ്പൂരിൽ താനും കാണുമെന്ന് പ്രഖ്യാപിച്ചു. ഇരുമുന്നണികളേയും ഒരുപോലെ ആശങ്കയിലാക്കുന്നതായിരുന്നു അൻവറിന്റെ സ്ഥാനാർത്ഥിത്വം.
അൻവർ മണ്ഡലത്തിൽ സജീവമാവാൻ തീരുമാനിച്ചതോടെ സി പി ഐ എമ്മിന്റെ പ്രമുഖ നേതാക്കൾ നിലമ്പൂരിൽ തമ്പടിച്ചിരിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയൻ മൂന്നു ദിവസം തുടർച്ചയായി മണ്ഡലത്തിലുണ്ടാവുമെന്ന് പാർട്ടി കേന്ദ്രങ്ങൾ വ്യക്തമാക്കിയിരിക്കയാണ്. സി പി ഐ എമ്മിനേയും കോൺഗ്രസിനേയും ബി ജെ പിയേയും ഒരേപോലെ എതിരിടുന്ന മമതാ ബാനർജിയുടെ പാർട്ടിയാണ് തൃണമൂൽ കോൺഗ്രസ്. നിലമ്പൂരിൽ പി വി അൻവറും ഈ മൂന്ന് മുന്നണികളോടും ഏറ്റുമുട്ടുകയാണ്.
ഇത്- വലത് മുന്നണികൾക്കെതിരെ പോരാട്ടം ശക്തമാക്കാനുള്ള അൻവറിന്റെ തീരുമാനത്തിന് തൃണമൂൽ കോൺഗ്രസിന്റെ ദേശീയ നേതൃത്വം പച്ചക്കൊടികാണിച്ചതോടെ അൻവർ ഉയർത്തെഴുന്നേറ്റിരിക്കയാണ്. വീണ്ടും സ്വതന്ത്രനായതിന്റെ ക്ഷീണമുണ്ടെങ്കിലും ആർക്കുമുന്നിലും കീഴടങ്ങാനില്ലെന്നുതന്നെയാണ് അൻവറിന്റെ പ്രതികരണം.