ഡ്രൈവിംഗ് ഗ്രൗണ്ട് ടെസ്റ്റിൽ ഇനി “H” ഇല്ല, സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരിച്ച് ഉത്തരവായി; മാറ്റങ്ങൾ മെയ് ഒന്നുമുതൽ
സംസ്ഥാന ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരിച്ചു. റോഡ് ടെസ്റ്റിന് ഇനി “H” ഇല്ല, പകരം ഒരു പുതിയ രീതിയാകും. മെയ് ഒന്നു മുതൽ ഈ മാറ്റങ്ങൾ പ്രാബല്യത്തിൽ വരും. 95 സിസിക്ക് മുകളിലുള്ള മോട്ടോർസൈക്കിളുകളിൽ ഇനി മുതൽ ടെസ്റ്റ് നടത്തും.
15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള കാറില്‍ ഡ്രൈവിങ് സ്കൂളുകള്‍ പരിശീലനം കൊടുക്കരുതെന്നാണ് കർശന നിർദേശം. ഓട്ടോമാറ്റിക് ഗിയര്‍, ഇലക്ട്രിക് വാഹനങ്ങളില്‍ ഡ്രൈവിങ് ടെസ്റ്റ് നടത്താനും പാടില്ല. പ്രതിദിനം ഒരു MVIയും AMVIയും ചേര്‍ന്ന് ഡ്രൈവിങ് ടെസ്റ്റ് നടത്തേണ്ടവരുടെ എണ്ണം 30 ആയി നിജപ്പെടുത്തും. ഇതില്‍ 20 പേര് പുതിയതും 10 പേര് നേരത്തെ പരാജയപ്പെട്ടവരും ആയിരിക്കണം.
ലേണേഴ്സ് ടെസ്റ്റും സമാന്തരമായി നിജപ്പെടുത്തും. ഡ്രൈവിങ് ടെസ്റ്റിനായി ഉപയോഗിക്കുന്ന വാഹനത്തില്‍ ടെസ്റ്റ് റെക്കോര്‍ഡ് ചെയ്യാനുള്ള ഡാഷ്ബോര്‍ഡ് കാമറ ഘടിപ്പിക്കണമെന്നും ഡ്രൈവിങ് പരിശീലകര്‍ കോഴ്സ് പാസ്സായവരാകണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.