വെഞ്ഞാറമൂട്ടിൽ യുവാവ് മാതാവും സഹോദരങ്ങളുമടക്കം 6 പേരെ വെട്ടി; 5 മരണം സ്ഥിരീകരിച്ചു
തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ മാതാവിനെയും സഹോദരങ്ങളും അടക്കം അഞ്ചുപേരെ വെട്ടിക്കൊന്ന് യുവാവ്. പേരുമല സ്വദേശി അഫാനാണ് (23) കൊലപതാകം നടത്തിയത്.
ആറുപേരെ കൊന്നെന്ന വാദവുമായി യുവാവ് വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. പരിശോധനയിൽ അഞ്ച് പേര് മരിച്ചതായി കണ്ടെത്തി. പിതാവിന്റെ മാതാവ് സൽമബീവി, ബന്ധുക്കളായ ലത്തീഫ്, ഷാഹിദ, സഹോദരൻ അഫ്സാൻ, പെൺസുഹൃത്ത് എന്നിവരാണ് മരിച്ചത്. കാൻസർ രോഗിയായ മാതാവ് ഷെമി ഗുരുതരവസ്തയിൽ ആശുപത്രിയിലാണ്.
മൂന്ന് സ്ഥലങ്ങളിലായാണ് കൊലപാതങ്ങൾ നടന്നത്. പേരുമലയിലെ വീട്ടിൽ വെച്ചാണ് 13കാരനായ സഹോദരൻ, മാതാവ്, പെൺസുഹൃത്ത് എന്നിവരെ വെട്ടുന്നത്. എസ്എൻപുരം ചുള്ളാളത്ത് വെച്ച് ബന്ധുക്കളായ പിതാവിന്റെ സഹോദരൻ ലത്തീഫ്, ഭാര്യ ഷാഹിദ എന്നിവരെ കൊലപ്പെടുത്തുന്നത്. വെഞ്ഞാറമൂട് പാങ്ങോടുള്ള വീട്ടിൽ വെച്ചാണ് പിതാവിന്റെ മാതാവ് സൽമബീവി കൊലപ്പെടുത്തിയത്.
കൊല നടത്തിയശേഷം ശേഷം പ്രതി ഗ്യാസ് സിലിണ്ടർ തുറന്നുവിട്ടു. അതിനുശേഷമാണ് പൊലീസ് സ്റ്റേഷനിലേക്ക് പോയത്.
കൊലപാതക ശേഷം പ്രതി എലി വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു . പ്രതിയെ ആശുപത്രിയിലേക്ക് മാറ്റി.
സാമ്പത്തിക പ്രശ്ങ്ങളുണ്ടായിരുന്നതായി പ്രതി പലരോടും പറഞ്ഞതായി വിവരമുണ്ട്.