കവനൂരിൽ കളിച്ച് കൊണ്ടിരിക്കുന്ന ഭിന്നശേഷി കുട്ടിയെ അതിക്രൂരമായി മർദ്ദിച്ചതായി പരാതി.

Complaint that a differently-abled child was brutally beaten while playing

 

കാവനൂർ : വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന 13 കാരനായ ഭിന്നശേഷി കുട്ടിയെ ക്രൂരമായി മർദിച്ചതായി പരാതി. കാവനൂർ പഞ്ചായത്തിലെ വട്ടപ്പറമ്പ് പൂവന്തല ആബിദ് എന്നവരുടെ മകൻ ഫരീദിനെയാണ് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ അയൽവാസിയായ അച്ഛനും മകളും കൂടി അതിക്രൂരമായി മർദിച്ചത്. ഫരീദിന്റെ വീട്ടുമുറ്റത്തേക്കുള്ള വഴി തർക്കവുമായി ബന്ധപ്പെട്ട് കാവനൂർ പിലാകണ്ടി കണ്ണൻ കുട്ടി, നാവുട്ടി തുടങ്ങിയവരും ആയി മാസങ്ങളോളമായി തർക്കത്തിൽ ആയിരുന്നു ഈയിടെ നവ കേരള യാത്രയിൽ ഈ വിഷയവുമായി ബന്ധപ്പെട്ട് പരാതി കൊടുക്കുകയും പരാതി കൊടുത്തതിന്റെ അന്വേഷണത്തിൽ ഈ വഴിയുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഭിന്നശേഷി കുടുംബത്തിനും തൊട്ടടുത്ത കുടുംബത്തിനും അവകാശപ്പെട്ടതാണെന്നും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കിയപ്പോൾ എതിർ വിഭാഗമായ കണ്ണൻകുട്ടിയും കുടുംബവും അതിൽ അരിശം പൂണ്ട് ഭിന്നശേഷി കുട്ടിയുടെ പേരും പറഞ്ഞ് കളിക്കുന്നത് എന്ന് പറഞ്ഞ് പ്രകോപരമായും വരികയും കുട്ടിയുടെ കഴുത്തുപിടിച്ച് പൊക്കുകയും നിലത്തിടുകയുമായിരുന്നു. കുട്ടിക്ക് താടിയെല്ലിന് ചതവ് പറ്റുകയും മുൻപല്ല് പൊട്ടുകയും മറ്റു പരിക്കുകളുമായി അരീക്കോട് ഗവ ഹോസ്പിറ്റലിൽ എത്തിച്ചു ഈ വിഷയവുമായി ബന്ധപ്പെട്ട് ഭിന്നശേഷി കമ്മീഷണർക്കും ശിശുക്ഷേമ വകുപ്പിനും മറ്റും നിയമപരമായ മുന്നോട്ടുപോകാനാണ് കുടുംബം തീരുമാനിച്ചിട്ടുള്ളത്

Leave a Reply

Your email address will not be published. Required fields are marked *