കുൽദീപ് യാദവിന് മൂന്ന് വിക്കറ്റ്; പാകിസ്താനെതിരെ ഇന്ത്യക്ക് 242 റൺസ് വിജയലക്ഷ്യം

 

Pakistanദുബായ്: പാകിസ്താനെതിരായ ചാമ്പ്യൻസ് ട്രോഫി ഗ്രൂപ്പ് മത്സരത്തിൽ ഇന്ത്യക്ക് 242 റൺസ് വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ 49.4 ഓവറിൽ 241 റൺസിന് ഓൾഔട്ടായി. 62 റൺസെടുത്ത സൗദ് ഷക്കീലാണ് ടോപ് സ്‌കോറർ. ക്യാപ്റ്റൻ മുഹമ്മദ് റിസ്‌വാൻ 46 റൺസെടുത്തു പുറത്തായി. ഇന്ത്യക്കായി കുൽദീപ് യാദവ് മൂന്ന് വിക്കറ്റ് വീഴ്ത്തി.Pakistan

ഓപ്പണിങിൽ ബാബർ അസമും ഇമാം ഉൾ ഹഖും ചേർന്ന് പാകിസ്താന് ഭേദപ്പെട്ട തുടക്കമാണ് നൽകിയത്. സ്‌കോർ 41ൽ നിൽക്കെ ബാബറിനെ(23) കെ.എൽ രാഹുലിന്റെ കൈകളിലെത്തിച്ച് ഹാർദിക് പാണ്ഡ്യ ഇന്ത്യയുടെ വിക്കറ്റ് വേട്ടക്ക് തുടക്കമിട്ടു. തൊട്ടുപിന്നാലെ മികച്ചൊരു റണ്ണൗട്ടിലൂടെ അക്‌സർ പട്ടേൽ ഇമാം ഉൽ ഹഖിനെയും(10) മടക്കി. എന്നാൽ മൂന്നാം വിക്കറ്റിൽ ഒത്തുചേർന്ന സൗദ് ഷക്കീൽ-റിസ്വാൻ കൂട്ടുകെട്ട് പാകിസ്താൻ ഇന്നിങ്‌സിന് അടിത്തറപാകി. മധ്യഓവറുകളിൽ ഇരുവരും കരുതലോടെയാണ് നീങ്ങിയത്. മോശം പന്തുകളെ മാത്രം നേരിട്ട ഇരുവരും ചേർന്ന് സ്‌കോർ 100 റൺസ് കൂട്ടുകെട്ട് ചേർത്തു. എന്നാൽ നിർണായക സമയത്ത് റിസ്‌വാനെ ക്ലീൻബൗൾഡാക്കി(46) അക്‌സർ പട്ടേൽ ഇന്ത്യയെ വീണ്ടും മത്സരത്തിലേക്കെത്തിച്ചു. തൊട്ടുപിന്നാലെ സൗദ് ഷക്കീലും(62), തയ്യിബ് താഹിറും(4) മടങ്ങിയതോടെ പാകിസ്താൻ ബാക്ക്ഫൂട്ടിലായി. ഒരുവേള പാകിസ്ഥാൻ 151-2ൽ നിന്ന് 165-5ലേക്ക് തകർന്നടിയുകയായിരുന്നു.

എന്നാൽ ഖുഷ്ദിൽ ഷായും സൽമാൻ ആഗയും ചേർന്നുള്ള കൂട്ടുകെട്ട് സ്‌കോർ 200 കടത്തി. എന്നാൽ സൽമാൻ ആഗ(19)യെ വീഴ്ത്തി കുൽദീപ് യാദവ് അവസാന ഓവറുകളിൽ പാകിസ്താന്റെ റണ്ണൊഴുക്ക് കുറച്ചു. പിന്നാലെയെത്തിയ ഷഹീൻ ഷാ അഫ്രീദിയും(0),നസീം ഷായും(14), ഹാരിസ് റൗഫും(8) വേഗത്തിൽ പുറത്തായി. അവസാന ഓവറുകളിൽ ഖുഷ്ദിൽ ഷാ നടത്തിയ പ്രകടനമാണ് സ്‌കോർ 242ൽ എത്തിച്ചത്. കുൽദീപിന് പുറമെ ഹാർദിക് പാണ്ഡ്യ രണ്ട് വിക്കറ്റുമായും തിളങ്ങി.

Leave a Reply

Your email address will not be published. Required fields are marked *