‘ഓപ്പറേഷൻ സിന്ദൂറിനിടെ ഇന്ത്യക്ക് യുദ്ധവിമാനങ്ങൾ നഷ്ടമായി​’; ഒടുവിൽ സമ്മതിച്ച് സൈനികമേധാവി

'India lost fighter jets during Operation Sindoor'; Army Chief finally admits

 

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിനിടെ ഇന്ത്യക്ക് യുദ്ധവിമാനങ്ങൾ നഷ്ടമായെന്ന് സംയുക്ത പ്രതിരോധ മേധാവി അനിൽ ചൗഹാൻ. നാല് ദിവസം നീണ്ടുനിന്ന പോരാട്ടം ഒരിക്കൽ പോലും ആണവയുദ്ധത്തിന്റേതായ സാഹചര്യം സൃഷ്ടിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. ബ്ലുംബെർഗിന് നൽകിയ അഭിമുഖത്തിലാണ് സംയുക്ത സൈനിക മേധാവിയുടെ പ്രസ്താവന.

യുദ്ധവിമാനങ്ങൾ നഷ്ടപ്പെട്ടതല്ല ഇപ്പോൾ പ്രധാനം. എന്തുകൊണ്ടാണ് യുദ്ധവിമാനങ്ങൾ നഷ്ടപ്പെട്ടതിന് എന്നതിനാണ് പ്രാധാന്യമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ ആറ് യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ടുവെന്ന പാകിസ്താന്റെ അവകാശവാദവും അദ്ദേഹം തള്ളി. എത്ര വിമാനങ്ങളാണ് യുദ്ധത്തിനിടെ നഷ്ടമായതെന്ന് വെളിപ്പെടുത്താൻ അദ്ദേഹം തയാറായില്ല.

നമ്മൾ വരുത്തിയ ത​ന്ത്രപ്രധാനമായ തെറ്റുകൾ മനസിലാക്കാൻ സംഘർഷം സഹായിച്ചുവെന്നും അദ്ദേഹം പറഞ്ഞു. തുടർന്ന് ഈ പിഴവുകൾ മനസിലാക്കി യുദ്ധവിമാനങ്ങളിലെ ദീർഘദൂര മിസൈലുകൾ ഉപയോഗിച്ച് പാകിസ്താനെ ആക്രമിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഇതാദ്യമായാണ് പാകിസ്താനുമായുള്ള സംഘർഷത്തിനിടെ യുദ്ധവിമാനങ്ങൾ നഷ്ടമായെന്ന് ഇന്ത്യ സമ്മതിക്കുന്നത്.

നേരത്തെ പാകിസ്താൻ ഇന്ത്യയുടെ ആറ് യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ടെന്ന അവകാശവാദവുമായി പാകിസ്താൻ പ്രധാനമ​ന്ത്രി ഷഹബാസ് ശരീഫ് പറഞ്ഞു. അതേസമയം, ഇക്കാര്യത്തിൽ ഇന്ത്യയുടെ ഭാഗത്ത് നിന്ന് പ്രതികരണമൊന്നും പുറത്ത് വന്നിരുന്നില്ല. ജമ്മുകശ്മീരിലെ പഹൽഗാമിൽ ഭീകരാക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടതിന് മറുപടിയായാണ് ഇന്ത്യ പാകിസ്താനെ ആക്രമിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *