ബോട്ടുകളുടെ അനുമതി : മുറിഞ്ഞമാട്ടിൽ പരിശോധന നടത്തി തഹസീൽദാറിന്റെ നേതൃത്വത്തിലുള്ള സംഘം
ബോട്ടുകളുടെ അനുമതി കാര്യങ്ങൾക്കായി മുറിഞ്ഞമാട്ടിൽ ഉദ്യോഗസ്ഥർ പരിശോധന നടത്തി. എറനാട് തഹസീൽദാർ MK കിഷോറിന്റെ നേതൃത്വത്തിൽ വിവിധ ഡിപ്പാർട്മെന്റുകളാണ് മുറിഞ്ഞമാടിൽ പരിശോധനക്കെത്തിയത്.
ജൂൺ 1 മുതൽ ട്രോളിങ്ങിന്റെ ഭാഗമായി സർവീസുകൾ നിർത്തിവെക്കാനും, കൃത്യമായ സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് മാത്രം സർവീസ് നടത്താൻ പാടൊള്ളു എന്നും തഹസീൽദാർ പറഞ്ഞു. നടന്നത് മിന്നൽ പരിശോധന ആണെന്നും ബോട്ടുകൾ പിടിച്ചെടുത്തെന്നും വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ മിന്നൽ പരിശോധന നടന്നിട്ടില്ലെന്നും പഞ്ചായത്തിന്റെ അനുമതി ലഭിക്കാൻ കളക്ടറേറ്റ് അപേക്ഷ കൊടുത്തതിന്റെ ഭാഗമായാണ് പരിശോധന നടന്നതെന്നും ബോട്ടുടമകൾ ജേർണൽ ടൈംസിനോട് പറഞ്ഞു. നിലവിൽ സർവീസ് നടത്തുന്നതിൽ പ്രശ്നമില്ലെന്നും, പേപ്പറുകൾ താഹസിൽദാരുടെ പക്കൽ എല്പിച്ചുവെന്നും ബോട്ടുടമകൾ പറഞ്ഞു.