മഹാരാഷ്ട്ര, ജാർഖണ്ഡ് തെരഞ്ഞെടുപ്പ്; വോട്ടെടുപ്പ് പുരോ​ഗമിക്കുന്നു

elections

ന്യൂഡൽ​​ഹി: മഹാരാഷ്ട്രയിലും ജാർഖണ്ഡിലും വോട്ടെടുപ്പ് പുരോഗമിക്കുകയാണ്.‌ മഹാരാഷ്ട്രയിൽ 1 മണി വരെ 32.18 ശതമാനം പോളിങ് രേഖപ്പെടുത്തി. രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന ജാർഖണ്ഡിൽ 47.92 ശതമാനമാണ് ഇതുവരെയുള്ള പോളിങ്. മഹാരാഷ്ട്രയിൽ 2019നെ അപേക്ഷിച്ച് വൻ ഇടിവാണ് സംഭവിച്ചിരിക്കുന്നത്. സിനിമാതാരങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രമുഖരും നേരത്തെ തന്നെ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ചു.elections

ഉത്തർപ്രദേശിൽ മിരാപൂരിൽ ഉപതെരഞ്ഞെടുപ്പിനിടെ കല്ലേറുണ്ടായി. വോട്ടർമാരെ പോലീസ് തടഞ്ഞതാണ് സംഘർഷത്തിന് കാരണമായത്.

മഹാരാഷ്ട്രയിൽ 288 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. 234 എണ്ണം ജനറൽ മണ്ഡലങ്ങളും 54 എണ്ണം സംവരണ മണ്ഡലങ്ങളുമാണ്.ആകെ 4,140 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. വിമതഭീഷണി ഇരു മുന്നണികൾക്കും വെല്ലുവിളി ഉയർത്തുന്നുണ്ട്. മഹാരാഷ്ട്രയിൽ ലോക് പോൾ നടത്തിയ പ്രീപോൾ സർവെയിൽ മഹാ വികാസ് അഘാഡി അധികാരത്തിലേറുമെന്നാണ് പ്രവചനം. 288 അംഗ മഹാരാഷ്ട്ര നിയമസഭയിൽ ഭരണകക്ഷിയായ മഹായുതിയെ മറികടന്ന് മഹാ വികാസ് അഘാഡി അധികാരത്തിലേറും എന്നാണ് പ്രീപോൾ സർവ്വേ പ്രവചനങ്ങൾ. 151 മുതൽ 162 വരെ സീറ്റുകൾ മഹാ വികാസ് സഖ്യം നേടുമെന്നും ഭരണകക്ഷിയായ മഹായുതിക്ക് 115 മുതൽ 128 സീറ്റുകൾ വരെ ലഭിക്കുമെന്നും സർവേ പ്രവചിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *