കര്‍ണാടക ജെ.ഡി.എസ് എം.എല്‍.എയെ അയോഗ്യനാക്കി; പിന്നാലെ വിധിക്ക് സ്റ്റേ
ബെംഗളൂരു: ജെ.ഡി.എസിന്‍റെ തുംകൂർ റൂറൽ എംഎൽഎ ഗൗരി ശങ്കറിനെ കർണാടക ഹൈക്കോടതി വ്യാഴാഴ്ച അയോഗ്യനാക്കി.എന്നാൽ, സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് കോടതി വിധി ഉടൻ ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു. വ്യാജ ബോണ്ടുകള്‍ വിതരണം ചെയ്തതുമായി ബന്ധപ്പെട്ട കേസിലാണ് ഗൗരി ശങ്കറിനെ അയോഗ്യനാക്കിയത്.
ശങ്കറിന്‍റെ അയോഗ്യത ജെ.ഡി.എസിന് കനത്ത തിരിച്ചടിയായിരിക്കുകയാണ്. 32 വയസുള്ള ആളുകൾക്ക് 16,000 വ്യാജ പോളിസി ഇൻഷുറൻസ് ബോണ്ടുകൾ വിതരണം ചെയ്തുവെന്നാരോപിച്ച് ജെ.ഡി.എസ് എം.എൽ.എയ്‌ക്കെതിരെ കേസെടുത്തിരുന്നു. 2018ലെ കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇയാൾ വ്യാജ ബോണ്ടുകൾ വിതരണം ചെയ്തതെന്ന് ഗൗരി ശങ്കറിനെതിരായ പരാതിയിൽ പറയുന്നു.
2018ൽ 5640 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ഗൗരി ശങ്കർ വിജയിച്ചത്.2008ൽ മുധുഗിരി നിയമസഭാ മണ്ഡലത്തില്‍ നിന്നും മത്സരിച്ച് വിജയിച്ചിരുന്നു. മേയ് 10നാണ് കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ്. മേയ് 13നാണ് വോട്ടെണ്ണല്‍.